Wednesday, June 29, 2016

മതേതരം

മതേതരം
===========

ലോറൻസും  രാജനും  

ഖുര്‍ആന്‍  പഠിക്കണം. ....    

അൻസാരി  വേദങ്ങള്‍

അറിയുന്നവനാവണം     

അൽഹാഫിസ്  രാജനും   
                                                      
മാമുനി   ലോറൻസും     

അൻസാരി   ഫാദറും. ..

അറിവുകള്‍  തമ്മിലായ്

വച്ചു  മാറീടണം                

വിശ്വാസി തെറ്റായി 

സൂക്തമൊന്നോതിയാൽ                               
                  
അവിശ്വാസി   മൂന്നെണ്ണം

മറുപടി  ചൊല്ലണം...

.അറിവുകള്‍  തമ്മിലായ്

വെച്ചു  മാറീടുകിൽ

കലഹങ്ങൾ  ഒരുപാട്

തീർന്നിടും  ഭൂമിയില്‍

സത്യമറിയാതെ

സ്വത്വമറിയാതെ  

ചോരയില്‍  മുങ്ങുന്നു

ഭൂമി തൻ  ഹൃത്തടം
 
വിജ്ഞാനമാവണം

ഔന്നത്യചിഹ്നങ്ങൾ 

അറിവിൽ മികച്ചവർ

ബഹു"മാന്യരാവണം"

മുൾവേലികൾ   നമ്മള്‍

തള്ളിമാറ്റീടുകിൽ

അടിപിടിയൊരുപാട്

ഒഴിവായി  പോയിടും

Tuesday, June 21, 2016

വാൽ

വാലുകൾ പലവിധം
==================
നാരായണൻ  നമ്പൂതിരി ക്കൊപ്പം
ഒരു  നാരായണന്‍  പുലയനും     
ഭാസ്കരന്‍  നായരോടൊപ്പം ...
ഒരു  ഭാസ്കരന്‍ ചെറുമനും....   
കൃഷ്ണമേനോനെപ്പോലൊരു
കൃഷ്ണൻ പറയനും
വാലുള്ളോരു  പേരു വക്കണം......

ജാതി വാലു വേണ്ടാത്തവർക്കൊരു
ജോലി  വാലു  വക്കാം. .

കുമാരനാശാരിക്കു മകന്‍
പ്ലംബർ   സതീശന്‍ ......
ഹമീദ്  ഡ്രൈവര്‍ക്കനിയൻ
മേസൺ    ഷറഫുദീന്‍  ...
അടക്കാ സെബാസ്റ്റ്യനും
കൊപ്ര  വാസ്വേട്ടനും.... 
അങ്ങനെ  വാലു വച്ചുള്ളൊരു   
പേരു വച്ചീടണം..

ജോലി വാലു  വേണ്ടാത്തവർക്കൊരു
ഡിഗ്രി  വാലു  വക്കാം. ...

രാമചന്ദ്രൻ  ബിഎ  ബിഎഡ്
ഹബീബ്  എം  എ  സിഎൽ ടി
ബാലന്‍  പ്ലസ് ടു ഫെയിൽഡ്....
കുമാരന്‍ എസ് എസ് എല്‍ സി....

അങ്ങനെ  വാലു  വച്ചുള്ളോരു
പേരു വച്ചീടണം....

നിലവിലെ  വാലൻമാർ
നിലനിന്നു  പോവട്ടെ. ..
പുതു  പുതു  വാലൻമാർ  
വന്നു  ചേർന്നീടട്ടെ ......

ഡാർവിൻറെ ചിന്തകള്‍
നിലനിന്നു  പോകുവാൻ
വാലൊന്നു ചേർത്തിടൂ
വാനരനായിടൂ  ......

Monday, June 20, 2016

നമ്മുടെ നാട് എത്ര മനോഹരമാണല്ലേ

നമ്മുടെ  നാട് എത്ര  മനോഹരമാണല്ലേ......!
==================================
പുഴകളും....

പെരുമഴകളും......

മാമലകളും.......

കേരമരങ്ങളും

കടലലകളും......

തിങ്ങി  നിൽക്കുന്നൊരു....

സ്വർഗീയ നാടെൻറെ കേരളം....

ഉയരുവാൻ.......പഠിച്ചു -

വളരുവാൻ......

വിയർപ്പിൽ-തെളിയുവാൻ...

സാധ്യതയേറിയ നാട്. ...

സ്വാതന്ത്യം നേടാൻ

പൊരുതിയ  നാട്. .....

അറിവുകള്‍  നേടാന്‍. ..

പൊരുതുന്ന  നാട്....

ജീവനെ   മാന്യമായ്....

കാണുന്ന  നാട്. ..

വീരൻമാർ ജീവിക്കാൻ...

സ്വപ്നം കാണും നാട് ...

കാലവും  ദേശവും....

അതിജയിച്ച നാട്....

ഭാഷകൾ സ്വാംശീകരിച്ചു

എൻ നാട്.......

വംശീയ  വ്യത്യാസം...

കാണാത്ത  നാട്...

ആശയങ്ങള്‍ക്കെന്നും....

വളം നല്‍കിയ നാട്.....

എത്ര  സുന്ദരമാണെൻറെ നാട്

ഈ  കൊച്ചു  കേരളം...

അതാണെന്റെ  നാട് .....

ഈ കൊച്ചു  കേരളം...

അതാണെന്റെ  നാട്

നമ്മുടെ നാട് എത്ര മനോഹരമാണല്ലേ

നമ്മുടെ  നാട് എത്ര  മനോഹരമാണല്ലേ......!
==================================
പുഴകളും....

പെരുമഴകളും......

മാമലകളും.......

കേരമരങ്ങളും

കടലലകളും......

തിങ്ങി  നിൽക്കുന്നൊരു....

സ്വർഗീയ നാടെൻറെ കേരളം....

ഉയരുവാൻ.......പഠിച്ചു -

വളരുവാൻ......

വിയർപ്പിൽ-തെളിയുവാൻ...

സാധ്യതയേറിയ നാട്. ...

സ്വാതന്ത്യം നേടാൻ

പൊരുതിയ  നാട്. .....

അറിവുകള്‍  നേടാന്‍. ..

പൊരുതുന്ന  നാട്....

ജീവനെ   മാന്യമായ്....

കാണുന്ന  നാട്. ..

വീരൻമാർ ജീവിക്കാൻ...

സ്വപ്നം കാണും നാട് ...

കാലവും  ദേശവും....

അതിജയിച്ച നാട്....

ഭാഷകൾ സ്വാംശീകരിച്ചു

എൻ നാട്.......

വംശീയ  വ്യത്യാസം...

കാണാത്ത  നാട്...

ആശയങ്ങള്‍ക്കെന്നും....

വളം നല്‍കിയ നാട്.....

എത്ര  സുന്ദരമാണെൻറെ നാട്

ഈ  കൊച്ചു  കേരളം...

അതാണെന്റെ  നാട് .....

ഈ കൊച്ചു  കേരളം...

അതാണെന്റെ  നാട്

Wednesday, June 15, 2016

അവസരങ്ങള്‍

അവസരങ്ങള്‍
=============

കഴുത്ത് നീണ്ട ഒരു ഗ്ലാസിൽ കുറച്ചു  വൈൻ എനിക്ക് നേരെ നീട്ടി അയാള്‍ ആ  കഥ പറയാന്‍ തുടങ്ങി.

സ്കൂള്‍  കുട്ടികളുമായി   അന്ന്  ഊട്ടിയിലേക്കു വിനോദയാത്ര പോയതായിരുന്നു  അയാള്‍. പുകവലിയോ മദ്യപാനമോ മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത, അത്തരം  ശീലങ്ങള്‍ മൂലം മനുഷ്യർക്കുണ്ടാവുന്ന ദുരിതങ്ങളെപ്പറ്റി തൻറെ  ശിഷ്യർക്ക്  മുന്നറിയിപ്പ്  കൊടുക്കുന്ന ഒരു സാധാരണ  അധ്യാപകന്‍  തന്നെയായിരുന്നു  അയാള്‍.

പക്ഷേ  ആ യാത്ര  അയാളുടെ  ജീവിതം തന്നെ  മാറ്റി വരച്ചു.

  ആ ഒരൊറ്റ ദിവസം  കൊണ്ട്  അയാള്‍  മദ്യപാനിയായ അധ്യാപകന്‍  ആയി. കുട്ടികളെ വഴി തെറ്റിക്കുന്ന ആഭാസൻ ആയി.

ഊട്ടിയില്‍ ചെന്നിറങ്ങുമ്പോൾ തന്നെ അയാള്‍ക്ക്  വയറിന്  എന്തോ  അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു.
കൂടെയുള്ള അധ്യാപകനുമായി  അയാള്‍  തന്റെ പ്രയാസം പങ്കു വെക്കുകയും ചെയ്തു. അയാള്‍  ആണ്  ആ പരീക്ഷണം  അയാളോട്  നിർദ്ദേശിച്ചത് .

"ഒരു  നാരങ്ങസോഡ  കഴിച്ചുനോക്കൂ  മാഷേ. .ചിലപ്പോള്‍  ശരിയാവും. ..."

അയാള്‍    കൂൾബാറുകൾ  അന്വേഷിച്ചു നടന്നു . പക്ഷെ  അയാള്‍ കണ്ടെത്തിയ ഇടങ്ങളില്‍ ഒന്നും  ലൈംസോഡ  ഉണ്ടായിരുന്നില്ല.  ഒടുവില്‍  ഒരു കടക്കാരൻ  ആണ് ആ അഭിപ്രായം പറഞ്ഞത് .

"വൈൻ ഷോപ്പിൽ അന്വേഷിച്ചു നോക്കൂ. ....ചിലപ്പോള്‍  അവിടെ  ലഭിച്ചേക്കും...!"

അയാള്‍  അടുത്ത് കണ്ട  വൈൻ ഷോ പ്പിലേക്കു  കയറി. പക്ഷേ  തൻറെ  വിദ്യാർഥികളിൽ ചിലര്‍  തന്നെ  നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അയാള്‍ അറിയുന്നുണ്ടായിരുന്നില്ല. ഷോപ്പിൽ അത്യാവശ്യം നല്ല  തിരക്കുണ്ട്.  ജീവനക്കാർ  അയാളെ  ഹൃദ്യമായി  സ്വാഗതം ചെയ്തു.
തങ്ങളുടെ  പുതിയ  ഓറഞ്ച്  വൈൻ  ഒന്ന്  രുചിച്ചു  നോക്കുവാൻ അയാളെ ക്ഷണിച്ചു.
ജീവിതത്തിൽ  അന്നുവരെ  അയാള്‍  വൈനോ മറ്റെന്തെങ്കിലും  ലഹരി പദാര്‍ഥങ്ങളോ ഉപയോഗിച്ച് നോക്കിയിരുന്നില്ല.
പുളിപ്പിച്ച  ജ്യൂസ്  അത്രയേ വൈനുകളെകുറിച്ച് അയാള്‍ക്ക്  അറിയാമായിരുന്നുള്ളൂ . ഒരു  പഴജ്യൂസിന്   ഒരാളെ  മത്തു  പിടിപ്പിക്കാനാവുമോ.....?
പക്ഷേ  അയാൾക്ക്  അവര്‍  നല്‍കിയ  വൈൻ  അൽപം  വീര്യം കൂടിയതും നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നതുമായിരുന്നു. തൊണ്ടക്കുഴിയിൽ  ഒരു  സ്ഫോടനം തീർത്ത് അത്  താഴേക്കിറങ്ങി പോവുന്നതയാൾ  അനുഭവിച്ചറിഞ്ഞു.  മദ്യത്തിന്  എങ്ങനെയാണ്  ഒരാള്‍  അഡിക്റ്റായി തീരുന്നതെന്ന് അയാള്‍ക്ക് മനസിലായിത്തുടങ്ങിയിരുന്നു.

സഹയാത്രികർ  അയാളെ  മുൻപു പരിചയമില്ലാത്ത വിധം  തുറിച്ചു നോക്കി. അയാള്‍  ആട്ടിന്‍ തോലണിഞ്ഞ  ചെന്നായും കണ്ണടച്ചു  പാലു കുടിക്കുന്ന  കള്ളപ്പൂച്ചയുമായി . കുട്ടികളുമായി  പഠനയാത്ര  പോയി  മദ്യപിച്ചെന്ന് ആരോപിച്ച്  രക്ഷിതാക്കൾ പരാതി നല്‍കി. മദ്യപാനിയായ ഒരു  അധ്യാപകനെ  സ്കൂളില്‍  ആവശ്യമില്ലെന്നു പറഞ്ഞു  കൊണ്ട് അവർ അയാളെ  പിരിച്ചു വിടുകയും ചെയ്തു .

വരുമാനവും  അഭിമാനവും  നഷ്ടമായി.

   അയാള്‍  ആ നാട്ടില്‍  ഒറ്റപ്പെട്ടു.

പക്ഷേ  മദ്യത്തിന്  അടിമയായി മാറാന്‍  അയാളുടെ  മനസ്സ്  അനുവദിച്ചില്ല . പക്ഷേ  വൈവിധ്യമാർന്ന വൈൻ രുചികളെ തേടി  അന്ന് മുതല്‍  അയാള്‍ ഒരു  യാത്ര തുടങ്ങി. പഴങ്ങളും  പഴക്കൂട്ടുകളും  പഴക്കം ചെന്ന  വൈനുകളും അയാളുടെ  നാവില്‍  രുചിഭേദങ്ങൾ സൃഷ്ടിച്ചു. പിന്നെ പിന്നെ  പണക്കിലുക്കം കൂടുതലുള്ള  ആ  ലഹരിയുടെ  ലോകത്ത്  അയാള്‍  മികച്ച  വൈൻ  നിർമിച്ചെടുക്കുന്ന പരീക്ഷണങ്ങളിൽ ഏർപ്പെട്ടു .
അധ്യാപകന്‍  വിദ്യാർഥിയായപ്പോൾ അവിടെ  അത്ഭുതങ്ങൾ  സൃഷ്ടിക്കപ്പെട്ടു.
പതിയെ പതിയെ  അയാളുടെ  കൈയൊപ്പ്  പതിഞ്ഞ 
വൈനുകൾ  വിപണിയില്‍  ഓളങ്ങള്‍  തീർത്തു തുടങ്ങി .

അയാളുടെ  
മിക്സഡ്  വൈനുകളുടെ  നേർപ്പിച്ച  കോക്ടെയിൽ  രുചിച്ചു നോക്കുവാൻ  വിദേശികള്‍  പോലും  അയാളെ  തേടിയെത്തിത്തുടങ്ങി.
പക്ഷെ  അയാള്‍  ഒരിക്കലും  ഒരു  മദ്യത്തിനും അടിപ്പെട്ടില്ല. പക്ഷെ  അയാള്‍  നിർമിച്ച  ലഹരിയുടെ രുചിക്കൂട്ടുകൾ   സമ്പന്നരുടെ ലഹരി നേരങ്ങൾക്കു  നിറം പകർന്നു. 

വൈൻ  ഒരിക്കലും  ആസക്തി   തീർക്കാനുള്ളതല്ലെന്നയാൾ  പറഞ്ഞു.
ഓരോ  സിപ്പും   വായും  തൊണ്ടയും വയറുമറിഞ്ഞ്  രുചി  നാവിൽ  തൊട്ടറിഞ്ഞ്   അങ്ങനെയങ്ങനെ. ....അനുഭവിച്ചറിയാനുള്ളതാണ്.  പക്ഷേ  ഒന്നും  പരിധി  വിടാന്‍  പാടില്ല.

വൈനും.....  പെണ്ണും......

പണവും......പദവിയും. ...

നൻമയും.....  ഉപദേശവും..... 

അറിവും........അവഗാഹവും ......

പരിധി  വിടാന്‍  തുടങ്ങുമ്പോൾ  അവ    നമ്മെ  നിയന്ത്രിച്ച്  തുടങ്ങും.പക്ഷേ  ഇവ നേടിയെടുക്കുവാൻ  ഒരാള്‍  പുറപ്പെട്ടാൽ  അവന്‍  അത്  നേടിയെടുക്കുകയും ചെയ്യും.    
                                                                      
അയാള്‍  പറഞ്ഞു നിർത്തുമ്പോൾ  ഞാന്‍  മിക്സഡ്  വൈനുകളുടെ നേർപ്പിച്ച  കൊക്ടെയിൽ  പതുക്കെ  നുണച്ചിറക്കുകയായിരുന്നു.
എൻറെ  അവസരങ്ങള്‍  ഞാന്‍ തന്നെ  കണ്ടെത്തണമല്ലോ  ...

മുന്നറിയിപ്പ് :-

മദ്യം  ആരോഗ്യത്തിന് മാരകമായ  ക്ഷതങ്ങള്‍  ഏൽപിക്കും. സമൂഹത്തിൽ സ്വന്തം  വില നഷ്ടപ്പെടുത്തുകയും ചെയ്യും.

അയാള്‍

അയാള്‍
========

രാത്രി  കിടക്കാന്‍  ഒരുപാട്  വൈകിയത് കൊണ്ടാവണം   ദീപുവിന് രാവിലെ  എണീറ്റിട്ടും ഉറക്കക്ഷീണം വിട്ടു മാറിയിരുന്നില്ല. ഉറക്കച്ചടവോടെ  തന്നെ  അവൻ മുൻ വാതിൽ തുറന്നു    സിറ്റൗട്ടിലേക്ക്  കടന്നു. മങ്ങിയ വെളിച്ചത്തിൽ സോഫയിൽ  ആരോ    ഒരാള്‍  ചാരിയിരിക്കുന്നതു പോലെ  അവനു തോന്നി.

"ആരാണത്....."

അവന്‍  കണ്ണുകള്‍  തിരുമ്മി.

" അതു  വർക്കു  ചെയ്യുന്നില്ല. ...."

ലൈറ്റിടാൻ സ്വിച്ചിലേക്കു കൈ  നീണ്ടതും ഇരിക്കുന്ന  ആൾ ശബ്ദിച്ചു.
അപ്പോഴാണ്  അവന്‍  സ്വിച്ച് ബോർഡ്  ശ്രദ്ധിച്ചത്. അതില്‍  ഒരുപാട്  സ്വിച്ചുകൾ. രണ്ടറ്റത്തുമായി ഇലക്ടോണിക്  ഫാൻ റഗുലേറ്ററുകൾ. നിരന്തരം  തിരിച്ചിട്ടെന്ന പോലെ  അതിൽ ഒരെണ്ണം  ചളി  പിടിച്ചിരിക്കുന്നു.

അവന്‍  അയാളെ  സൂക്ഷിച്ചു നോക്കി.

സനലേട്ടനല്ലേ.....ഇത്.......

" ചേട്ടായീ........"

അവന്‍ പതുക്കെ  വിളിച്ചു.

അയാൾ  അവന്‍  വിളിച്ചതു കേട്ടില്ലെന്നു തോന്നി.

" നീയിപ്പോ കോളേജിലൊന്നും പോവാറില്ലെ.....? "

അയാള്‍ ചോദിച്ചു.

" പഠിത്തമൊക്കെ നിർത്തേണ്ടിവന്നു ചേട്ടായീ....."

" അതെന്തേ.....? "

" നിങ്ങളേം അപ്പൂനേം പൂരത്തിന്  വെടിക്കട്ടപകടത്തില് കാണാതായേപിന്നെ വീട്ടു ചിലവ്  എൻറെ  ചുമലിലായില്ലേ.....ങ്ഹാ. .അതുകൊണ്ടിപ്പോ നല്ലൊരു  കൈത്തൊഴിലു പഠിച്ചു. ....ഇപ്പോള്‍  ചെറുതായി  കോൺട്രാക്ടു വർക്കും ചെയ്യുന്നുണ്ട്. ..

ചേട്ടായി എവിടെയായിരുന്നൂ ഇത്രേം  കാലം. ..? ....അപ്പു  എവിടെ. ..? "

" അവൻ  പുറത്തു  കളിക്കുന്നുണ്ട്...."

അയാള്‍ പറഞ്ഞു.

ദീപു അടുക്കള  മുറ്റത്തേക്ക്  നടന്നു. അടുക്കളയിൽ  ചേട്ടത്തിയമ്മ തകൃതിയായ ജോലി  തുടങ്ങിയിരിക്കുന്നു.മൂന്നു വർഷമായി  ചേട്ടത്തിയമ്മ  ഇവിടെ  നിന്നും പടിയിറങ്ങിയിട്ട് .പക്ഷേ  ചേട്ടായി  വന്ന  വിവരം  ഇവരെങ്ങനെയറിഞ്ഞു. അതും  ഇത്ര രാവിലെ. അമ്മ  മുറ്റത്ത്   കോഴിയെ കൊന്നു  തൂവല്‍  പറിക്കുന്നു. ചേട്ടായി  വന്ന  സന്തോഷത്തിൽ വിരുന്നൊരുക്കുകയാണവർ.

അവന്‍  മുറ്റത്തേക്കിറങ്ങി. മുറ്റത്ത്  അപ്പുവുണ്ട്. ഇവൻ  ഒട്ടും  വളർന്നിട്ടില്ല.  ആ പഴയ  3 വയസുകാരൻ തന്നെ. തുണിയൊന്നുമില്ലാതെ മുറ്റത്ത്  ഓടി  നടക്കുകയാണവൻ.

ദീപുവിനെ കണ്ടതും  അവന്‍  അടുത്തേക്ക്  ഓടി വന്നു.

"മാമാ....എനിക്ക്  രണ്ടിനു പോവണം. ..."

ഇവനെന്നെ മറന്നിട്ടൊന്നുമില്ല. ദീപു  അവന്‍റെ  കൈ പിടിച്ച്  കുറച്ചകലെ  കെട്ടിയ  കക്കൂസിനു നേരെ  നടന്നു. അവനെ  അകത്താക്കി  വാതില്‍  ചാരി.  താഴെ  റബ്ബര്‍  തൈകൾക്കു മുകളിലൂടെ പുഴയുടെ  മണൽത്തിട്ട കാണാം.  പുഴയിലിപ്പോൾ ഒരു  നീർച്ചാലു മാത്രമേയുള്ളൂ. ..ഇനി  നല്ല  മഴ  പെയ്യണം.

" മാമാ. ....രക്ഷിക്കണേ......"

അപ്പുവിൻറെ കരച്ചില്‍  കേട്ട്  ദീപു  അവന്‍റെ  അരികിലേക്കോടി. കക്കൂസിൻറെ അരവാതിൽ തുറന്നു.  പക്ഷേ  അപ്പു അവിടെ നിന്നും  അപ്രത്യക്ഷമായിരിക്കുന്നു.

"മാമാ. ........"

താഴെ  പുഴയില്‍  നിന്നാണ്  അവന്‍റെ ശബ്ദം ഇപ്പോള്‍  കേൾക്കുന്നത്.
ദീപു  സനലേട്ടൻറെ സമീപത്തേക്ക്  ഓടി.
ആരാണ്  മുൻ വാതിൽ  വീണ്ടും  കുറ്റിയിട്ടത്.

അവന്‍  വേഗം  വാതില്‍ തുറന്നു.

"ചേട്ടായീ. ..........."

പക്ഷേ  അവിടെ  ആരുമുണ്ടായിരുന്നില്ല.
ഫാൻ അതിവേഗത്തില്‍  കറങ്ങുന്നുണ്ടായിരുന്നു. ലൈറ്റിടാനായി സ്വിച്ച് ബോർഡിലേക്ക് കൈ നീട്ടുമ്പോൾ അവ മുൻപു ള്ള രൂപത്തില്‍  തന്നെ  ആയിരിക്കുന്നു.  അധികം  വന്ന  സ്വിച്ചുകളും റഗുലേറ്ററുകളും അപ്രത്യക്ഷമായിരിക്കുന്നു.
തന്റെ  ശബ്ദം കേട്ടിട്ടാവണം അമ്മ  എണീറ്റു  വരുന്നതവൻ കണ്ടു.

അവൻ  അടുക്കള വാതില്‍ തുറന്നു.

പുറത്ത്  മഴ  തിമർത്തു പെയ്യുകയാണ്.

ദൂരെ  കക്കൂസിൻറെ അരവാതിൽ   കാറ്റില്‍  ആടിക്കളിക്കുന്നതവൻ കണ്ടു.

പുഴ  നിറഞ്ഞു  കലങ്ങി  ഹുങ്കാരശബ്ദത്തോടെ  അപ്പോഴും  ഒഴുകുന്നുണ്ടായിരുന്നു.

സക്കാത്തിൻറെ കടം

സക്കാത്തിൻറെ  കടം 
====================

"എന്തിനാണുമ്മാ  ഈ  പള്ളിയുടെ  മുന്നില്‍   നിൽക്കുന്നത്. .ആരെങ്കിലും  പണം  തരുമെന്ന്  കരുതിയിട്ടാണോ.....?"

"അല്ല  മോനേ. .. ഞാന്‍  സക്കാത്തിൻറെ  കടം  വീട്ടാന്‍  നിക്കുകയാണ്...."

അവര്‍  പള്ളിയില്‍  നിന്നിറങ്ങി  വരുന്ന  ആളുകളെ  നോക്കി  പറഞ്ഞു.

കണ്ടാല്‍  സമ്പന്നനെന്നു തോന്നുന്ന ഒരാളെ അവര്‍   കൈ കാട്ടി  വിളിച്ചു.

അയാള്‍  എന്തൊക്കെയോ  അവരോടു  സംസാരിക്കുന്നത്  കണ്ടു.

അവര്‍  തൻറെ  കയ്യിലെ  മുഷിഞ്ഞ  നോട്ടുകൾ  അയാളുടെ  കൈയില്‍  വച്ചു  കൊടുത്തു.

അവർ  പിന്നെയും  എന്തൊക്കെയോ  സംസാരിക്കുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞ്  അയാള്‍  പേഴ്സിൽ നിന്നും  കുറച്ചു  പണമെടുത്ത്  അവർക്ക്  കൊടുത്തു.

അവർ  സന്തോഷത്തോടെ  മുന്നോട്ടു നടന്നു  പോവുന്നത് കണ്ടു.

ഞാന്‍  അയാളുടെ  അടുത്തെത്തി.

" ആ സ്ത്രീ  എന്താണ് നിങ്ങളോടു  പറഞ്ഞത്. ....?"

" അവർ  എനിക്ക്  സാമ്പത്തിക  പ്രയാസം  ഉണ്ടോ എന്നു  ചോദിച്ചു. ...?"
"ശരിയാണ്. . എൻറെ  പുതിയ  ബിസിനസ്  സംരംഭങ്ങളുമായി ബന്ധപെട്ടു ഞാന്‍  അൽപം  പ്രയാസത്തിൽ തന്നെയാണ് ......ഞാന്‍  അതെയെന്നു  പറഞ്ഞു. ....."

" പിന്നീടവർ എനിക്ക്  കടങ്ങള്‍  ഉണ്ടോ  എന്നു  ചോദിച്ചു. .....എനിക്ക്  ഒരുപാട്  കടങ്ങൾ ഉണ്ട്. ഞാന്‍  ഉണ്ടെന്ന്  പറഞ്ഞു. ....പിന്നെയവർ കയ്യില്‍  ഉള്ള  മുഷിഞ്ഞ  നോട്ടുകൾ  എനിക്ക്  നല്കി. സാമ്പത്തിക  പ്രയാസമുള്ള കടങ്ങൾ  ഉള്ള  ഒരാള്‍ക്ക്  നല്‍കാനായി  അവര്‍  മിച്ചം  പിടിച്ച പണമാണത്രേ..... ഞാന്‍  അതെല്ലാം  ആയതുകൊണ്ട്  അവർ ആ പണം  എന്നെ  ഏല്പിച്ചതാണ്. ...."

അയാള്‍  തൻറെ  വിലകൂടിയ  കാറിൽ  കയറുന്നതിനിടെ  പറഞ്ഞു.

" നിങ്ങള്‍  അവർക്കെന്താണ് തിരിച്ചു  നല്‍കിയത്. ..?"

ഞാന്‍ ചോദിച്ചു.

"അവർക്ക്  വീട്ടിലേക്കു  തിരിച്ചു പോവാൻ  വണ്ടിക്കൂലി ഉണ്ടോ  എന്നു ഞാന്‍  ചോദിച്ചു .....അവര്‍ക്ക്  നടന്നു  പോവാൻ  ആണ്  ഇഷ്ടം  എന്നവർ പറഞ്ഞു.  "

" പക്ഷേ  നിങ്ങള്‍  അവർക്കെന്തോ നല്കുന്നത്  കണ്ടല്ലോ. ..?"

" പറയാം. ...ഞാന്‍  അവർക്ക്  1000  രൂപ  നല്‍കി.  ഇത്  എന്റെ  സന്തോഷമാണ്.  നിങ്ങൾക്കു  പുതു വസ്ത്രം  വാങ്ങാനും ഒരു  വാഹനം  പിടിച്ചു  വീട്ടിലേക്കെത്താനും...."

അയാള്‍ പറഞ്ഞു.

കാർ  അകന്നകന്നു  പോയി.  ആരാണ്  ധനികന്‍  ആരാണ്  ദരിദ്രനെന്നറിയാതെ ഞാന്‍  ഇപ്പോഴും  ഈ  പെരുവഴിയിൽ എൻറെ  സകാത്ത്  കയ്യില്‍  മുറുകെ പിടിച്ച്  നില്ക്കുകയാണ്.

നന്ദിയുള്ളോരടിമയായിടട്ടേ ഞാന്‍

നന്ദിയുള്ളോരടിമയായിടട്ടേ.... ഞാന്‍
==============================

നീ  തന്നതാണെനിക്കന്നവും
നീ തന്നതാണെനിക്കീ പാനീയങ്ങളും
നീ  അനുവാദം  നല്കുന്ന  നേരത്ത്
വീണ്ടുമതെല്ലാം രുചിയായ് കഴിക്കാം

അനുഗ്രഹം  ഓരോന്നായ് എണ്ണിപ്പറഞ്ഞ്
നന്ദിയുള്ളോരടിമയായിടട്ടേ  ഞാന്‍. ..

നീ  തന്നതാണീ ജീവിതം
നിൻ  അനുഗ്രഹം  തന്നെയീ സുഖസൗകര്യങ്ങളും
വീടും  വെളിച്ചവും  വാഹനങ്ങളും
ധനവുമാരോഗ്യവും ബന്ധുജനങ്ങളും

അനുഗ്രഹം  ഓരോന്നായ് എണ്ണിപ്പറഞ്ഞ് നന്ദിയുള്ളോരടിമയായിടട്ടേ. .....ഞാന്‍

അനുഗ്രഹം ഓരോന്നായ് എണ്ണിപ്പറഞ്ഞ് നന്ദിയുള്ളോരടിമയായിടട്ടേ ഞാന്‍. ...

ഭാഷ

എനിക്ക്  മലയാളത്തിൽ  സംസാരിക്കുന്നത്  തന്നെ  ഇഷ്ടമല്ല.  വെറുതെയിരിക്കുകയാണേൽ സംസ്കൃതത്തിൽ എന്തെങ്കിലും  ചിന്തിച്ചു  കൊണ്ടിരിക്കും. വീട്ടില്‍  എല്ലാവർക്കും  ഇഷ്ടം  പഷ്തൂൺ ഭാഷയാണ്.  ഡി  കാപ്രിയോ പാടിയ തമിഴ്  ഗാനങ്ങള്‍  ആണെൻറെ ഫേവറിറ്റ്. കൂട്ടുകാർ  വിളിക്കുമ്പോൾ ഞങ്ങള്‍  ജാപ്പനീസ്  ഉപയോഗിക്കും. എൻറെ  സെക്കന്‍ഡ്  ലാംഗ്വേജ്  ചൈനീസായിരുന്നെന്ന് പിന്നെ  നിങ്ങള്‍ക്കറിയാലോ.....?

നിങ്ങള്‍  ഒക്കെ  ഇപ്പോഴും  ഈ ഡർട്ടി മലയാളത്തിൽ തന്നെയാണോ ഇപ്പോഴും  സംസാരിക്കുന്നത്. ......?

മാജിക് സൈക്കിള്‍ ആന്‍ഡ് ദ റിംഗ് 3

മാജിക് സൈക്കിള്‍ ആന്‍ഡ് ദ റിംഗ്. ..3
=================================

അനില്‍  തൻറെ  പുതിയ  വാഹനത്തിൽ   പരിശീലനം  തുടങ്ങി. ഒരു  ആധുനിക  കാറിനേക്കാൾ വേഗത്തില്‍  സഞ്ചരിക്കാൻ  ആവുന്നുണ്ടായിരുന്നു അതിന്. ഹൈവേയിൽ  അതിവേഗത്തിൽ  പായുന്ന കാറുകളുമായി  അവന്‍  വേഗതയില്‍  മത്സരിച്ചു.

ഒരു വലിയ  കണ്ടയ്നർ ലോറിയുടെ  മുകളിലേക്കു  ചാടി  ഉയര്‍ന്നതോടെ അവന്‍  അതിൻറെ  യഥാര്‍ത്ഥ  ശക്തി  മനസ്സിലായിത്തുടങ്ങിയിരുന്നു.

ഇത്  ഒരു  അത്ഭുതസൈക്കിൾ തന്നെയാണ് .

മാജിക് സൈക്കിള്‍ ആന്‍ഡ് ദ   പവര്‍  റിംഗ്.

സ്കൂളില്‍ നിന്നും  മടങ്ങി  വരുമ്പോഴാണ്  ഒരു  വീടിനു മുന്നില്‍  കുറെ  ആളുകള്‍  കൂടി നിൽക്കുന്നത്  അവന്‍റെ  ശ്രദ്ധയിൽ  പെട്ടത്.  സൈക്കിള്‍  മതിലിൽ  ചാരി  നിർത്തി  അവന്‍  അവരുടെ  അടുത്തേക്കു  നടന്നു.

ഒരു  സ്ത്രീ  അകത്ത്  അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ആരൊക്കെയോ  അവരെ  ആശ്വസിപ്പിക്കുന്നുണ്ട്.

" എന്തിനാണവർ കരയുന്നത്. ....? "

അവൻ  അടുത്ത്  നിന്ന  ഒരാളോട്  ചോദിച്ചു.

" അവരുടെ  മകന്‍ നേവിയിലാണ്...."

"അതിന് ....? "

"അയാള്‍  ജോലി ചെയ്യുന്ന  കപ്പൽ  കടൽക്കൊള്ളക്കാരുടെ പിടിയിലാണ്....."

" എവിടെ  വച്ച് . ....? "

അവൻ  ആകാംക്ഷയോടെ ചോദിച്ചു.

"അറബിക്കടലിൽ......ടിവിയിൽ  ന്യൂസ്  വരുന്നുണ്ട്. ......"

അയാള്‍ പറഞ്ഞു.

അനില്‍ സൈക്കിള്‍  തള്ളി   വേഗത്തില്‍  വീട്ടിലേക്കു  നടന്നു.

ടിവി  ഓൺ ചെയ്തു.

ശരിയാണ്.  ചാനലില്‍  ലൈവ്  വാർത്ത  വരുന്നുണ്ട്. കൊച്ചിയിൽ നിന്നും  വെറും  നൂറു  നോട്ടിക്കൽ മൈൽ അകലെ ഒരു   ഇൻഡ്യൻ  നേവി  കപ്പല്‍  കടൽക്കൊള്ളക്കാർ  പിടിച്ചെടുത്തിരിക്കുന്നു. രാജ്യത്തെ  നടുക്കിയ  വാർത്ത  തന്നെയായിരുന്നു  അത്. കൂടുതല്‍  ഇന്ത്യന്‍  പടക്കപ്പലുകൾ  അടിയന്തരമായി  കൊച്ചിയിലെത്താൻ പ്രധാനമന്ത്രി  നിർദ്ദേശം  നല്കി.

കൊച്ചിയിലെ  ജലഗതാഗതം  നിശ്ചലമായി.  കൂറ്റന്‍  പടക്കപ്പലുകൾ  തീരത്തെത്തിക്കൊണ്ടിരുന്നു.  കൊച്ചിക്ക്  ഇതുവരെ  കണ്ടു പരിചയമില്ലാത്ത  യുദ്ധ സന്നാഹം . ഒരു  ഇംഗ്ലീഷ്  യുദ്ധചിത്രത്തെ വെല്ലുന്ന  സന്നാഹങ്ങൾ.
കൊച്ചിക്കു മുകളിലൂടെ  യുദ്ധവിമാനങ്ങൾ  മൂളിപ്പറന്നു. എന്താണ് സംഭവിക്കുന്നത്  എന്നറിയാതെ  ജനം  പരിഭ്രാന്തരായി.

അനില്‍  ടിവി  ഓഫ് ചെയ്തു.  സൈക്കിളിൽ  കയറി.  സൈക്കിള്‍  കൊച്ചി  ലക്ഷ്യമാക്കി  മിന്നൽ വേഗത്തില്‍  പറന്നു.  പോർട്ട് പൂർണമായും  പട്ടാളത്തിൻറെ  നിയന്ത്രണത്തിലായിരിക്കുന്നു. അനില്‍  അദൃശ്യനായിക്കൊണ്ടു തന്നെ  ഒരു വലിയ  പടക്കപ്പലിനകത്തേക്കു കയറി.

ഒരു  വലിയ  കോൺഫറൻസ് ഹാൾ.

അകത്ത്  വലിയ  സ്ക്രീനിൽ  കൊള്ളക്കാരുടെ  പിടിയിലുള്ള കപ്പല്‍ ലൈവ്  ആയി  ഒരു  സിനിമ  പോലെ  പ്രദര്‍ശിപ്പിക്കുന്നുണ്ട് . പട്ടാളത്തലവൻമാർ ആരെയോ  പ്രതീക്ഷിച്ചിട്ടെന്നപോലെ സ്ക്രീനിൽ  ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

പെട്ടെന്ന്  കേരളത്തിൻറെ  മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും  കടന്നു വന്നു.

വൈസ്  അഡ്മിറൽ  അവരെ  ആനയിച്ചു.

"എന്താണ് സംഭവിച്ചത്. ....?

മുഖ്യമന്ത്രി ചോദിച്ചു.

" സർ  നമ്മള്‍  ചീറ്റു ചെയ്യപ്പെടുകയായിരുന്നു. യുദ്ധം  മൂലം അഭയാർഥികൾ  ആയി   കടൽ  വഴി  രക്ഷപെട്ടു  നമ്മുടെ  അതിർത്തിയിൽ എത്തപ്പെടുന്ന ഒരു  വിദേശിയും അക്രമിക്കപ്പെടരുതെന്ന് പ്രസിഡന്റ്  ഓർഡർ ചെയ്തിട്ടുണ്ട്.ഇവര്‍  നമ്മുടെ  സഹായം തേടുന്ന വ്യാജേന  കപ്പലിലേക്കു കടക്കുകയും  ക്യാപ്റ്റനെ ബന്ധനസ്ഥനാക്കുകയുമാണ് ചെയ്തത്. ....."

"അതു  തിരിച്ചറിയാനുള്ള സംവിധാനങ്ങൾ  ഒന്നും  നമ്മുടെ  സേനക്ക്  ഇല്ലെന്നാണോ  ഓഫീസര്‍  താങ്കള്‍ പറഞ്ഞു വരുന്നത്. ....?"

മുഖ്യമന്ത്രിയുടെ സ്വരം അൽപം  ഉയര്‍ന്നു.

"സർ. ..അഭയം ചോദിച്ചു  വരുന്നവരെ  അക്രമിക്കുന്ന ശീലം  നമുക്ക്  പതിവില്ലല്ലോ  സർ......"

വൈസ് അഡ്മിറലിൻറെ മറുപടി  അദ്ദേഹത്തെ  ഒട്ടും  തൃപ്തനാക്കിയിട്ടില്ലെന്ന് അദ്ദേഹത്തിൻറെ  മുഖഭാവത്തിൽ നിന്നും  അനിലിനു മനസ്സിലായി.

വൈസ്  അഡ്മിറലിൻറെ  നേതൃത്വത്തിൽ  അടിയന്തര മീറ്റിംഗ്  ആരംഭിച്ചു.  കപ്പലിലെ  ഓരോ  നീക്കങ്ങളും സ്ക്രീനിൽ  മിന്നി മറഞ്ഞു  കൊണ്ടിരുന്നു.  അക്രമികളുടെ ചിത്രങ്ങൾ  കോപ്പി ചെയ്ത്  തിരിച്ചറിയുന്നതിനായി വിവിധ  രാജ്യങ്ങളുടെ സൈനിക  ആസ്ഥാനങ്ങളിലേക്ക് മെയില്‍ ചെയ്യപ്പെട്ടു.

മീറ്റിംഗ്  ആരംഭിച്ചു.

"സർ Pm  ഓൺലൈനിൽ  ഉണ്ട്.  കണക്ട്   ചെയ്യട്ടെ.?.."

കമ്പ്യൂട്ടറിനു മുന്നില്‍  ഇരിക്കുകയായിരുന്ന ഒരു  നേവി  ഉദ്യോഗസ്ഥൻ  കമാൻററോട് വിളിച്ചു ചോദിച്ചു.

അദ്ദേഹം  അനുവാദം നല്‍കി. തൊട്ടു തന്നെ  പ്രസിഡന്റും സ്ക്രീനിൽ  പ്രത്യക്ഷമായതോടെ സദസ്സ്  അറ്റൻഷനായി സല്യൂട്ട്  ചെയ്തു.  ത്രിമാന  ചിത്രങ്ങൾ  ആയതിനാല്‍  അവര്‍  നേരിട്ട്  പങ്കെടുക്കുന്ന പോലെ  തോന്നി.

" നമ്മെ സംബന്ധിച്ചിടത്തോളം  ഇത്  ആദ്യത്തെ  അനുഭവം  ആണെങ്കിലും  അമേരിക്കയുടെയും ചൈനയുടെയും  ചില  അറബ്  രാഷ്രങ്ങളുടെയും കപ്പലുകള്‍  ഈ സംഘം  മുൻപു  കീഴ്പെടുത്തിയിട്ടുണ്ട്......"

പ്രധാനമന്ത്രി  പറഞ്ഞു തുടങ്ങി.

" സർ  100 കോടി  ഡോളര്‍  ആണ്  അവര്‍  ആവശ്യപ്പെടുന്നത്.....? "

നേവി തലവൻ പറഞ്ഞു.

"നമ്മുടെ  എത്ര  ഉദ്യോഗസ്ഥൻ  ആണ്  പിടിക്കപ്പെട്ടിട്ടുള്ളത്.....? "

പ്രസിഡന്റ്  ആരാഞ്ഞു.

" 30  പേരാണു സർ...പക്ഷേ  അതിലും വലിയ  അപകടം  ആ കപ്പല്‍  നമ്മുടെ  രഹസ്യആയുധങ്ങൾ അടങ്ങിയ  ഒരെണ്ണം  ആണെന്നതാണ്. ലോകത്തിനു മുന്നില്‍ നാം  ഇതുവരെ  പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത നമ്മുടെ  ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത  ചില  ആയുധങ്ങള്‍  അതിനകത്ത് സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്......"

"ഇപ്പോള്‍  സ്ഥിതിഗതികൾ  എങ്ങനെയാണ്. ....? "

പ്രധാനമന്ത്രി  ചോദിച്ചു.

" സർ  നമ്മുടെ  സാറ്റലൈറ്റുകൾ അവരുടെ  ഓരോ  നീക്കങ്ങളും  ഒപ്പിയെടുത്ത്  നിരീക്ഷിച്ചു  കൊണ്ടിരിക്കുന്നു. വ്യോമസേനയുടെ 5 വിമാനങ്ങൾ  സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നമ്മുടെ  മൂന്ന്  ആധുനിക  യുദ്ധ കപ്പലുകള്‍  അവരെ  റോന്തു ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്......"

നേവി  ഓഫീസര്‍  പറഞ്ഞ ഓരോ  ദൃശ്യവും  സ്ക്രീനിൽ  മിന്നി മറഞ്ഞു.

ഇതിനിടെ  വൈസ്  അഡ്മിറലിന് ഒരു  അടിയന്തര  മെസ്സേജ് വന്നു.  അദ്ദേഹത്തിൻറെ  മുഖം  വിളറി വെളുത്തു.

" സർ  നമ്മുടെ  ആയുധങ്ങള്‍  നമുക്കെതിരെ  തന്നെ അവര്‍  ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. ഓപറേറ്റ് ചെയ്യാന്‍  വിസമ്മതിച്ച രണ്ടു  ഉദ്യോഗസ്ഥരെ അക്രമികള്‍  വധിച്ചിരിക്കുന്നു......"

സദസ്സ് നിശ്ശബ്ദമായി.

പെട്ടെന്നാണത് സംഭവിച്ചത്. റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു യുദ്ധക്കപ്പൽ ഒരു  പൊട്ടിത്തെറിയോടെ കടലില്‍  കത്തിയമർന്നു.

അവര്‍  അക്രമണം  തുടങ്ങിക്കഴിഞ്ഞിരുന്നു.

Stay tuned. .......