Sunday, November 29, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 4


4. കണ്ണൻ.

പതിവിനു വിപരീതമായി ഒരു ദിവസം ഉച്ചനേരത്താണ് ഞാന്‍ വീട്ടിലെത്തിയത്. അമ്മയെ നീട്ടി വിളിച്ചിട്ടും മറുപടിയൊന്നുമില്ല. വീടിനകത്തെ കുളിമുറിയിൽ ആരോ കുളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. അമ്മയെ അവിടെയൊന്നും കാണാനില്ലായിരുന്നു. ശേഖരേട്ടൻ പാടത്തായിരിക്കും. ഞാന്‍ ഊഹിച്ചു. അടച്ചിട്ട മുൻ വാതിലിൽ ഞാന്‍ മുട്ടി വിളിച്ചു.

" ശോഭേച്ചീ. ............"

കുളിമുറിയിലെ ശബ്ദം നിലച്ചു.  ഞാന്‍  വീണ്ടും  വിളിച്ചു.  അവര്‍  വാതിലിനടുത്തേക്കു നടന്നു  വരുന്ന  ശബ്ദം  കേട്ടു. 

"ആരാ............."

"ഞാനേച്ചീ. ............. കണ്ണൻ........."

അവര്‍  വാതില്‍ തുറന്നു.

ആ വേഷം  കണ്ടു  എൻറെ  ശരീരത്തിലൂടെ  ഒരു  മിന്നല്‍ പിണർ പാഞ്ഞു പോയി.

ഒരു വലിയ  തോർത്തും ബ്രേസിയറും മാത്രമേ  അവര്‍  ധരിച്ചിരുന്നുള്ളൂ. തിങ്ങി നിറഞ്ഞ  മാറിടം.താഴെ ചുളിവു
വീഴാത്ത  വടിവൊത്ത  അരക്കെട്ട്.  വിരിഞ്ഞു നിൽക്കുന്ന  പൂവു പോലെ പൊക്കിൾചുഴി. വെളുത്തു കൊഴുത്തുരുണ്ട കാലുകൾ. ഞാന്‍  ആദ്യമായാണ്  ഒരു  സ്ത്രീ  ശരീരം  ഈ രൂപത്തില്‍  ഇത്രയടുത്ത് കാണുന്നത്‌. എത്ര നേരം  അവരെ  നോക്കി  നിന്നുവോ അറിയില്ല.  പെട്ടെന്ന്  ഞാന്‍  ഞെട്ടിയുണർന്നു.  എനിക്ക്  ലജ്ജ  തോന്നി.

ഛേ..........ഞാനെന്താണ് കാണിച്ചത്. അവരെന്താണ് കരുതിയിട്ടുണ്ടാവുക.

ഞാന്‍  നേരെ  റൂമിലേക്ക്   നടന്നു .വാതില്‍  പതുക്കെ  ചാരി.  കട്ടിലില്‍  കേറി  മലർന്നു  കിടന്നു.

അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം  കേൾക്കാമായിരുന്നു. അവര്‍  ആ വേഷത്തില്‍  തന്നെയാവണം  ഞാന്‍  ഊഹിച്ചു.   അവര്‍ക്ക്  കുളിച്ചു  വസ്ത്രം  മാറി  വന്നൂടെ.

വാതിലിൽ മുട്ടു കേൾക്കുന്നു. അവരാണ്.

" കണ്ണാ. ..ചോറു  വിളമ്പി  വച്ചിരിക്ക്ണൂ............."
. .

ഞാന്‍  വേഗത്തില്‍  ഡ്രസ്സ്  മാറി  അലമാരയിൽ നിന്നും  ഒരു  ലുങ്കിയെടുത്തു.  അവരുടെ  കാലടി  അകന്നകന്നു  പോകുന്നതും  അല്പം  കഴിഞ്ഞ്  കുളിമുറിയുടെ വാതില്‍  അടയുന്ന  ശബ്ദവും  കേട്ടു.
ഞാന്‍  നേരെ  അടുക്കളയിലേക്കു നടന്നു.
എൻറെ  മനസു  നിറയെ  അവരുടെ  തുടുത്ത ശരീരമായിരുന്നു.

വീണ്ടും  അവര്‍  നടന്നു  വരുന്ന ശബ്ദം.

ഞാന്‍  തല  താഴ്ത്തി  ചോറുരുട്ടി കഴിക്കാന്‍  തുടങ്ങി.

" വെള്ളമെടുത്തു വെക്കാന്‍  മറന്നു "

അവർ  അരികിലെ കുടത്തിൽ നിന്നും  കരിങ്ങാലി വെള്ളം  ഗ്ലാസിലേക്ക് ഒഴിക്കുന്നത് ഞാന്‍  ഒളികണ്ണിട്ടു നോക്കി.

പുറം തിരിഞ്ഞു  നിൽക്കുന്ന  അവരുടെ  പിൻഭാഗം ആകെ  നനഞ്ഞിരിക്കുന്നു.
എനിക്ക്  ഭക്ഷണം  ശരിക്കും  കീഴോട്ടിറങ്ങാതായി.

ഞാന്‍  തുമ്മി.

അവര്‍  വെള്ളം  നിറച്ച  ഗ്ലാസ്  എന്റെ  നേരെ  നീട്ടി.  ഞാന്‍  അത്  വാങ്ങി  അൽപം  വെള്ളം  കുടിച്ചു.

ആശ്വാസം. തങ്ങി നിന്നിരുന്ന ഭക്ഷണമെല്ലാം കീഴോട്ടിറങ്ങി. ഞാന്‍  പതുക്കെ  ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

അവര്‍  അടുത്തു വന്നു  നിന്നു.  അവരില്‍ നിന്നും  എന്തോ  സുഗന്ധം പരക്കുന്നതായി എനിക്ക്  തോന്നി. അതെൻറെ സിരകളെ ചൂടു പിടിപ്പിക്കുന്നതായും.

" എന്താ  നീ  നുള്ളിത്തിന്നു കൊണ്ടിരിക്കുന്നേ.......വിശപ്പില്ലേ....? "

ഞാനൊന്നും  മിണ്ടിയില്ല.

" ഇന്നലത്തെ  അമ്പഴങ്ങ അച്ചാറിട്ടിട്ടുണ്ട് ഞാന്‍. "

"എടുക്കട്ടെ  അൽപം " ?

അവര്‍  ഭരണിയെടുത്തു വന്നു.

ഇന്നലെ  ഞാന്‍  തൊടിയിലെ  അമ്പഴങ്ങ മരത്തിൽ നിന്നും  കുറേയെണ്ണം അറുത്തു  കൊടുത്തിരുന്നു.

" ഉപ്പ് ശരിക്കും  പിടിച്ചിട്ടുണ്ടാവില്ല"

മുന്നിലെ  ചെറിയ  പ്ലേറ്റിലേക്കു  കോരിയിടുന്നതിനിടയിൽ അവര്‍ പറഞ്ഞു. വേഗത്തില്‍  ഭക്ഷണം കഴിച്ചെന്നു വരുത്തി  ഞാന്‍  എണീറ്റു  കൈ കഴുകി.

ഞാന്‍  റൂമിൽ  കട്ടിലില്‍  കേറി  കിടന്നു.
അടുക്കളയിൽ  വീണ്ടും  പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം. അവര്‍  പാത്രങ്ങൾ  കഴുകി  വെക്കുകയാവണം. ഞാനെപ്പോഴോ ചെറുതായി മയങ്ങിപ്പോയി.

വാതിലിൽ മുട്ടുന്നതു  പോലെ തോന്നി  ഞാനുണർന്നു.

" കണ്ണാ. .........."

ശോഭേച്ചിയാണ്.

ഞാന്‍  കേൾക്കാത്തതുപോലെ  കിടന്നു.

"കണ്ണാ ..........."

അവര്‍  വീണ്ടും  വിളിക്കുകയാണ്.

ഞാന്‍  എണീറ്റു  വാതില്‍ തുറന്നു.  അവര്‍ കുളി കഴിഞ്ഞ്  സാരി ചുറ്റിയിരിക്കുന്നു.എനിക്കു സമാധാനമായി. അവരുടെ  കണ്ണുകള്‍  ചുവന്നു  കലങ്ങിയിരുന്നു. അവര്‍  ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അതോ  എനിക്ക്  തോന്നിയതോ.

" എന്തേച്ചീ. ..........? ഞാന്‍  ചോദിച്ചു.

വാതില്‍  തള്ളിത്തുറന്ന് അവര്‍  മുറിയില്‍  പ്രവേശിച്ചു. വാതില്‍  ചേർത്തടച്ചു.

" അമ്മ. ........."

ഞാന്‍  ഭയത്തോടെ  പറഞ്ഞു.

"അമ്മ  ശങ്കുവമ്മാവൻറെ വീട്ടില്‍  പോയതാണ്.  വൈകുന്നേരമേ വരൂ. ."

അവര്‍  എന്റെ കണ്ണുകളിലേക്കു  നോക്കി ക്കൊണ്ട്  പറഞ്ഞു.
സ്ഥാനം  തെറ്റിയ  സാരി  അവരുടെ  മാറിടം  പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നു.

" കണ്ണാ. ..........." അവര്‍  പതുക്കെ  വിളിച്ചു. അവര്‍ കരയുന്നുണ്ടെന്നെനിക്കു
തോന്നി.

No comments:

Post a Comment