Thursday, August 30, 2018

മാന്ത്രിക വിരൽ 5

മാന്ത്രിക വിരൽ... 5.
==================

🏂🏂🏂🏂🏂🏂

വളരെ  ദൂരെ  മേൽക്കൂരയില്ലാത്ത  ഭീമൻ കെട്ടിടങ്ങൾ  തലയുയർത്തി നിൽക്കുന്ന  ഒരു  പട്ടണം അവന്‍  അയാളുടെ  തോളിലിരുന്നു കണ്ടു.

അസംഖ്യം  വലിയ  മനുഷ്യരൂപങ്ങൾ ഒരു  മതിൽക്കെട്ടു പോലെ  ഇരുഭാഗത്തും നിരന്നു നിന്ന് അവർക്ക്  ആഘോഷപൂർവം  വഴിയൊരുക്കി.

വിപിൻ തന്റെ ഇരുചെവികളും  ഭദ്രമായി അടച്ചു വച്ചിരുന്നു.

എന്നിട്ട് പോലും തന്റെ കർണപുടം തകർക്കുമാറുഛത്തിൽ അവർ ഒരേ ഈണത്തിൽ  ഏതോ ഗാനം ആലപിച്ച് തന്നെ ആനയിക്കുകയാണ്.

കൂലം കുത്തിയൊഴുകുന്ന ഒരു പുഴക്കരയിലേക്കാണ് അവര്‍  നടന്നെത്തിയത്.

എണ്ണിയാലൊടുങ്ങാത്തത്ര  മനുഷ്യർ  അവരെ  അനുഗമിച്ചു.

പുഴക്കരയിൽ പതഞ്ഞൊഴുകുന്ന വെള്ളത്തിലേക്കു  നോക്കി  അവര്‍  അൽപസമയം  എന്തോ  കാത്തു നിന്നു. 

പെട്ടെന്ന്  വെള്ളത്തിൽ എന്തോ  തിളങ്ങി.  അവര്‍  കൂട്ടമായി  പുഴയിക്കിറങ്ങി. പക്ഷേ  അവരുടെ  കാലുകൾ  വെള്ളത്തിൽ തട്ടിയതേയില്ല.
പുഴക്കു മുകളില്‍  ഒരു  ചില്ലു പാലം ഉയര്‍ന്നു  വന്നിരിക്കുന്നു. പക്ഷേ  അതു കാണാന്‍  സാധിക്കുന്നില്ല.

അനുഭവപ്പെടുന്നുണ്ട്  താനും.

ഈ ചില്ലു പാലത്തിന്റെ കഥ താൻ ഏതോ ബൈബിൾ കഥയിൽ വായിച്ചിട്ടുണ്ടല്ലോ...

അതേ.. ശലമോൻ പ്രവാചകന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു പാലത്തെക്കുറിച്ച് പറയുന്നുണ്ട്.

പുഴയും പാലവും കടന്ന് അവർ അങ്ങു ദൂരെ കാണുന്ന പട്ടണം ലക്ഷ്യമാക്കി നടന്നു.

ഈന്തപ്പനകൾ പോലെ വലിയ ഒറ്റ പനത്തടികൾ അതിൽ കുല കുലയായി വലിയ പഴങ്ങൾ.
പക്ഷെ ഒന്നും പാകമായില്ലെന്ന് തോന്നുന്നു.

പതിയെ പതിയെ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് പോലെ വിപിന് തോന്നി.

സംഘാംഗങ്ങൾ ഇപ്പോൾ ഒരു ഉൻമാദാവസ്ഥയിലാണ് പാട്ട് പാടുന്നത്.

സ്ത്രീകൾ സന്തോഷം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്നു.

വിചിത്രമായ അവരുടെ ചേഷ്ഠകൾ കണ്ട് വിപിൻ വിസ്മയം പൂണ്ടു.

ചൂട് കൂടുതൽ കഠിനമായി തുടങ്ങിയിരിക്കുന്നു.

വെയിലല്ല കാറ്റിനാണ് ചൂടെന്ന് അവന് തോന്നി.

ചിലർ വഴിയിൽ മോഹാലസ്യപ്പെട്ട് വീണ്  തുടങ്ങി.

പാറ തുരന്നുണ്ടാക്കിയ വലിയ ഗുഹകളിലേക്കാണ് അവർ എത്തിയത്.

കൂട്ടത്തിലെ ശക്തൻമാർ എല്ലാ ഗുഹാ മുഖങ്ങളും ചില്ലു കൊണ്ട് തീർത്ത അടപ്പുകൾ വച്ച് അടച്ചു.

ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം അവർ നടന്നു വന്ന വഴിയിലേക്ക് നോക്കി നിശബ്ദരായി ഇരുന്നു.

പുറത്ത് ചൂടുകാറ്റിന് ശക്തി കൂടിയിരിക്കുന്നു.

പതിയെ പതിയെ കാറ്റിന്റെ ഭാവം മാറി തുടങ്ങി.

അത് കൊടുങ്കാറ്റിന്റെ ശക്തി സംഭരിച്ചിരിക്കുന്നു.

കൂറ്റൻ പനത്തലപ്പുകളും പഴക്കുലകളും കാറ്റിൽ ആടിയുലയുന്നത് അവർ കണ്ടു.

പക്ഷേ ജനങ്ങളുടെ മുഖത്ത് അത് കണ്ട് എന്തോ നിർവൃതി അടയുന്ന ഭാവം....

കാറ്റ് കൂടുതൽ രൗദ്രമാവുകയാണ്..

ചെറിയ ചെറിയ തീജ്വാലകൾ കൂടി കാറ്റിൽ പറന്നു തുടങ്ങിയതോടെ ജനക്കൂട്ടം സന്തോഷത്താൽ ആർപ്പു വിളിക്കാൻ തുടങ്ങി.

തീക്കൊടുങ്കാറ്റ്...

പനകളും പഴക്കുലകളും ആ കാറ്റിൽ പുകഞ്ഞ്  തുടങ്ങി.

കനത്ത പുകയിൽ അന്തരീക്ഷം മൂടി.

ഒരു രാത്രി മുഴുവൻ അവർ ആ ഗുഹകളിൽ കഴിച്ചു കൂട്ടി.

അതിരാവിലെ എല്ലാ ഗുഹാ കവാടങ്ങളും തുറക്കപ്പെട്ടു.

കാറ്റെല്ലാം പോയി അന്തരീക്ഷം ശാന്തമായിരിക്കുന്നു.

പനകളും കറുത്തു പോയ പഴക്കുലകളും അപ്പോഴും പുകയുന്നുണ്ടായിരുന്നു.

സംഘ നേതാവ് തന്റെ മുന്നിലെത്തിയ കരിഞ്ഞ പഴക്കുലയിൽ നിന്ന് ഒരു പഴമെടുത്തു.

അതിന്റെ കട്ടിയുള്ള കരിഞ്ഞു പോയ പുറന്തോട് പൊളിച്ചെടുത്തു.

വശ്യമായ ഗന്ധമുള്ള അതിന്റെ അകകാമ്പിൽ നിന്നും അൽപം രുചിച്ചു.

അയാളുടെ മുഖം സന്തോഷത്താൽ വികസിക്കുന്നത് വിപിൻ കണ്ടു.

ജനക്കൂട്ടം ആനന്ത നൃത്തമാടി.

ആവുന്നത്ര പഴങ്ങളും ശേഖരിച്ച് ആഘോഷമായിഅവര്‍  ദൂരെ  കണ്ട ഒരു വലിയ  മൈതാനം  ലക്ഷ്യമാക്കി നടന്നു.

Stay with Vipin dear friendട.. :

No comments:

Post a Comment